Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

To പാപ്പിനിശ്ശേരി

എന്നാലും ഒടുവിൽ ഞങ്ങൾ അന്ന് പോയി. ചുമ്മാ ഒന്ന് കറങ്ങി... രണ്ടിനെയും പിടിച്ചു നിർത്തി കുറെ pic എടുത്തു. ഒരു കൂളിംഗ് ഗ്ലാസ്‌ ഇല്ലാതെ പോയി. ചേച്ചി കൂളിംഗ് ഗ്ലാസ്‌ വച്ചാൽ പിന്നെ എടുക്കുന്ന pic വേറെ ലെവൽ ആണ്. കല്യാണം കേറി വീട്ടിൽ വന്നിട്ട് നടത്തിയ ഫോട്ടോ ഷൂട്ടിന്റെ അവസാനം ഞാൻ 2 കൂളിംഗ്  ഗ്ലാസ്‌ കൊണ്ടുകൊടുത്തു കുറച്ചു pics എടുത്തിരുന്നു... ചിരി ആണ് മെയിൻ...ആ ചിരി കണ്ടാൽ നമ്മൾ പിന്നെ ചിരി നിർത്തില്ല. കക്ഷിയെ ചിരിപ്പിക്കാനും വളരെ എളുപ്പം ആണ്. എന്ന് പറഞ്ഞാൽ സത്യത്തിൽ അതൊരു നല്ല വാക്കാണ്... വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല, ഉള്ളതിൽ വളരെ സംതൃപ്തയാണ്.ഫുഡ് ആണ് മെയിൻ.

അന്ന് ഒരു കലുങ്കിന്റെ മുകളിൽ ഇരുന്നു ചേച്ചി അവരുടെ ലവ് സ്റ്റോറിയുടെ ഒരു ഭാഗം പറഞ്ഞു തന്നു. മുഴുവൻ കിട്ടിയില്ല.ഫ്രണ്ടിന്റെ ഫോൺ അറ്റൻഡ് ചെയ്താണ് തുടക്കം. (ലവ് base ചെയ്തു എന്തെങ്കിലും എഴുതാൻ നോക്കി ഇരിക്കുവായിരുന്നു... കിട്ടും ഒരു ദിവസം ).

പിന്നെ രാജാക്കാട് ഉള്ള ചാച്ചന്റെ അടുത്ത് അവർ പോയപ്പോൾ ആണ് ഒരു ട്രിപ്പ്‌ ആയത്. അന്ന് പക്ഷെ വിളിച്ചെങ്കിലും എനിക്ക് പോകാൻ കഴിഞ്ഞില്ല.അതിനു പകരം കൂടെ ഈ കണ്ണൂർ യാത്ര ഞങ്ങൾ അടിച്ചുപൊളിച്ചു എന്ന് വേണം പറയാൻ.

പറഞ്ഞു നിർത്തിയത് ഗോകുലിന്റെ വീട്ടിൽ വൈകി എത്തിയ സീൻ ആണ്. ഗോകുലിന്റ വീട്ടിൽ അമ്മയും അമ്മുമ്മയും മാത്രമേ ഉള്ളു. മിനിയമ്മ എന്നാണ് ഞങ്ങൾ വിളിക്കാറുള്ളത്. ഗോകുലും ചേച്ചിയും കസിൻസ് ആണ്. പക്ഷെ അവിടെ അങ്ങനെ പോലും ഒരു സംസാരം ഇല്ല. എന്റെ മോളും മകനും എന്നെ മിനിയമ്മ പറയൂ... മിനിയമ്മയും ചേച്ചിയെപ്പോലെ പെട്ടന്ന് കൂട്ടാവും. അല്ല, ഞങ്ങൾ എല്ലാം ഒരു കുടുംബം ആണ്.അമ്മുമ്മ പല്ലൊക്കെ പറച്ചു നീര് വന്നു മിണ്ടാതെ ഇരിപ്പാണ് ചെന്നപ്പോൾ.

ഞാൻ എത്തിയപ്പോളേക്കും luggage ഒക്കെ എടുത്തു ഡിക്കിയിൽ വച്ചിട്ടുണ്ട്. എന്റെ ബാഗും എടുത്തു വച്ചു. അനിയൻ ആണ് എന്നെ അവിടെ കൊണ്ട് വിട്ടത്. ഞങ്ങളുടെ വീടുകൾ ഒരു 20 km ചുറ്റളവിൽ ആണ്. അനിയൻ CA  പഠിക്കുകയാണ്. എക്സാം ആണ്. അതിനു ഇടയ്ക്ക് ആണ് എന്നെ കൊണ്ടാക്കാൻ വന്നത്. വൈകാതെ ഞങ്ങൾ പുറപ്പെട്ടു. ഗോകുൽ ആണ് വണ്ടി ഓടിക്കുന്നത്. ഞാൻ മുന്നിൽ ഇരിക്കുന്നുണ്ട്.

പോകുന്ന വഴിയിൽ ഗോകുൽ പാട്ട് വച്ചു. പലതും സംസാരിച്ചു കുറച്ചു സമയം കടന്നുപോയി.പാലിയേക്കര ടോൾ എത്തിയപ്പോൾ ഫുഡ് കഴിക്കണം എന്ന് പറഞ്ഞു ചേച്ചി ഫുഡ് എടുത്തു. ചപ്പാത്തിയും ചിക്കനും എടുത്തിട്ടുണ്ടായിരുന്നു. അതുവരെ underrated തീറ്റ പ്രാന്തൻ ആയ ഞാൻ മുഖം മൂടി നീക്കി പുറത്തു വന്നു. കണ്ണാപ്പി ചേച്ചിയെ പച്ചക്കുതിരയിലെ ദിലീപിനെ അനുസ്മരിപ്പിച്ചു "ഫുദ്ദാ... ഫുദ്ദ..."എന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു...

രണ്ടാമത് ഗോകുലും കണ്ണാപ്പിയും കഴിക്കാൻ ഇരുന്നപ്പോളും ഞാൻ കഴിക്കാൻ കൂടി. ചേച്ചിയെ കടത്തി വെട്ടുന്ന പ്രകടനം ആയിരുന്നു എന്റേത്.

അവിടെനിന്നും ഞാൻ എന്റെ ഫോൺ കാറിന്റെ സെറ്റിൽ കണക്ട് ചെയ്തു യൂട്യൂബിൽ പാട്ട് വച്ചു. നെറ്റ് ഓഫർ ഇല്ലാത്തതുകൊണ്ട് കണ്ണാപ്പിയുടെ നെറ്റ് ഞാനിങ്ങെടുത്തു. എന്റെ സോങ് സെലെക്ഷൻ ഇടയ്ക്ക് ചേച്ചി മാറ്റിപ്പിക്കും. ഞാൻ ഒത്തിരി പാട്ടുകൾ ഫോണിൽ വയ്ക്കാറില്ല, പകരം ഒരു പാട്ട് റിപീറ്റ് കേട്ട് ഇരിക്കും. അതുപോലെ ഒരേ സ്ഥലം തന്നെ പലതവണ പോകും.ഓരോരോ...

തൃശൂർ മുതൽ 'എനിക്ക്  ഷവർമ വേണം' എന്ന് പറഞ്ഞു ചേച്ചി ചിണുങ്ങിക്കൊണ്ടിരുന്നു. ദൈവമേ ഒരു ഫുഡിന് കോളൊത്തിട്ടുണ്ടല്ലോ... ഇടയ്ക്ക് വഴിയിലൂടെ പോകുന്ന ചില ടീമുകൾ ചേച്ചിയെ വായ്‌നോക്കുന്നത് കാണുമ്പോൾ ചേച്ചി "പോടാ കൊരങ്ങാ... എന്താടാ നോക്കണേ..." ഇങ്ങനൊക്കെ പറഞ്ഞു ഒച്ച ഇടും. അതൊന്നും ക്ഷമിച്ചു കൊടുക്കാൻ ചേച്ചി നോക്കില്ല. അല്ലെങ്കിൽ തന്നെ ആളുകൾ ഇങ്ങനെ നോക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണ് മിക്കവര്ക്കും. അത് ആസ്വദിക്കുന്നവരും ഇല്ല എന്നല്ലാട്ടോ... ഇതുപോലെ തന്നെ ആണ് 'ഒരു യാത്ര പോയ കഥയിലെ ' റിയൽ  ദേവുവും... വായ്‌നോക്കികളെ ആട്ടും. പക്ഷെ കൂടെ ഉള്ളവർ അവളോട് പെൺകുട്ടികളുടെ അടക്കവും ഒതുക്കവും പറഞ്ഞു തളർത്തി കളയും. അതുകൊണ്ട് ആൾക്ക് അതൊരു തെറ്റായാണ് തോന്നിയിട്ടുള്ളത് എന്ന് മാത്രം.

തൃശൂർ കഴിഞ്ഞു പിന്നെ ഗൂഗിൾ മാപ് ഇട്ടാണ് പോയത്. എടപ്പാൾ വഴിയിൽ എന്തോ വർക്ക്‌ ഉള്ളത് കൊണ്ട് ഞങ്ങളെ ചുറ്റിച്ചാണ് മാപ് വിട്ടത്. അപ്പൊ വണ്ടി കണ്ണാപ്പി ആണ് ഓടിച്ചത്. ഞങ്ങൾ സൈമനും സോമനും കൂടിയാൽ എന്നും ദുരന്തം ആണ്. വണ്ടി ഒരു ഇടുങ്ങിയ വഴിയിൽ ഒക്കെ കേറി ഒടുവിൽ എങ്ങനെയോ ഹൈവേ എത്തി. കോഴിക്കോട് എത്തിയപ്പോൾ മുടിഞ്ഞ ബ്ലോക്കും മഴയും. കണ്ണാപ്പി ക്ലച്ച് ചവിട്ടി ചവിട്ടി ഒരു വഴിയായി.അപ്പോളും ഷവർമ വേണം എന്ന് പറഞ്ഞു ചേച്ചി ഒച്ച ഇടുന്നുണ്ട്.

കോഴിക്കോട് ടൌൺ കയറാതെ ആണ് ഞങ്ങൾ പോയത്. വണ്ടിയിൽ കയറിയപ്പോൾ തന്നെ കണ്ണാപ്പി പറഞ്ഞു എന്നെ കാപ്പാട് ബീച്ചിൽ ഇട്ടിട്ടു പോകാം എന്ന്. തിരിച്ചു വരുമ്പോൾ കൊണ്ടുപോയ്ക്കോളാം എന്ന് പറഞ്ഞു. ചാലക്കുടി കഴിഞ്ഞപ്പോൾ മുതൽ കനക മല കയറിയാലോ എന്ന് പറഞ്ഞു ഞാൻ വട്ടാക്കിയിരുന്നു. കാപ്പാട് ബീച്ചിൽ പണ്ട് കണ്ണാപ്പി പോയിട്ടുണ്ട്. അവിടെ കുറച്ചു സുഹൃത്തുക്കൾ ഉണ്ട്. ഒരിക്കൽ അവിടെ പുള്ളി പോയപ്പോൾ പാലത്തിന്റെ മുകളിൽ നിന്ന് ഒരുത്തൻ ചാടിയ കഥ ഓർമവന്നു.ചാടിയവൻ നേവിയിലോ മറ്റോ ഉള്ളനീന്തൽ വിദഗ്ധൻ ആയിരുന്നു. പക്ഷെ ചാടിയ സ്ഥലം നല്ല അടിയൊഴുക്കുള്ള, കടൽ പായൽ പോലെ കൊണ്ടാൽ മുറിയുന്ന തരം ചെടിയും ഉള്ളതായിരുന്നു.

കടപ്പുറത് താമസിക്കുന്നവരുടെ മനസ് വലുതാണ് എന്ന് വേണം പറയാൻ. അവർ പണി ഇട്ടിട്ട് ജീവൻ കൊടുത്തു ചാടി അയാളെ രക്ഷിക്കാൻ. എന്നാൽ അയാൾ നീന്തി കര കയറി. അവർക്ക് അയാൾ നീന്തൽ വിദഗ്ധൻ ആണെന്ന് അറിയില്ലായിരുന്നു.എന്തിനാ ചാടിയത് എന്ന് ചോദിക്കാൻ ചെന്ന അവരോടു മോശമായി ആണ് അയാൾ സംസാരിച്ചത്.

"ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ചാടിയതാണ്, അതിനു നിങ്ങൾക്കെന്താ?"

കണ്ണാപ്പിയും കൂട്ടുകാരനും നോക്കിയപ്പോൾ കുറെ മുക്കുവന്മാർ പങ്കായം പൊക്കി പിടിച്ചു ദൂരെ നിന്ന് ഒരു ആൾക്കൂട്ടത്തിന്റെ അടുത്തേക്ക് പോകുന്നുണ്ട്. കലി കാരണം നീന്തിയവനെ മാത്രമല്ല, അവിടെ വന്ന സകല ആളുകൾക്കും നല്ലപോലെ കിട്ടി. എന്തിനു പറയണം കണ്ണാപ്പിയുടെ കോഴിക്കോടുകാരൻ ചങ്ങായി കാര്യം അറിയാൻ അങ്ങോട്ട്‌ പോയിട്ട് മോന്തയുടെ ഒരു സൈഡ് പൊത്തി പിടിച്ചാണ് തിരിച്ചു ഓടി വന്നത്.

അവസാനം ചേച്ചിയുടെ ഷവർമക്ക് വേണ്ടിയുള്ള സമരത്തിന് അൽഫാം വാങ്ങി കൊടുത്തു തീർപ്പുണ്ടാക്കി. ഈ ഒച്ചപ്പാട് ഒക്കെ എടുക്കുമെങ്കിലും ഒത്തിരി ഒന്നും ഭക്ഷണം കഴിക്കില്ല ആള്, കുറച്ചു കഴിച്ചു ആ ആഗ്രഹം തീരുമ്പോ പിന്നെ വേണ്ട...കൈ കഴുകാൻ പോയപ്പോൾ തലവേദന എടുക്കുന്നുണ്ട് എന്ന് ചേച്ചി പറഞ്ഞു. ചിലപ്പോൾ യാത്രയുടെ ക്ഷീണം ആണെന്ന് കരുതി ഞാൻ. അവിടെന്ന് അങ്ങോട്ട്‌ ഗോകുൽ വണ്ടി എടുത്തു.

ഇടയിൽ എപ്പോഴോ വച്ചു ചേച്ചി കോതമംഗലത്തിനെ കളിയാക്കി.

"ഇതെന്ത് സ്ഥലപ്പേരാ അവിടെ ... കുത്തുകുഴി, അടിവാട്..."

ഗോകുലും കണ്ണാപ്പിയും കോതമംഗലം കാരനും ഞാൻ പറഞ്ഞു വരുമ്പോൾ ഒരു കോതമംഗലം കാരൻ ആയിട്ടും വരും. അപ്പൊ പിന്നെ കണ്ണൂരിനെ കളിയാക്കാതെ വിടണ പ്രശ്നം ഇല്ലല്ലോ. നല്ലൊരു സ്ഥലപ്പേര് നോക്കി ഇരിക്കുകയായിരുന്നു ഞാൻ. അപ്പൊ ദേ കാണണൂ  ഒരു ബോർഡ്‌... ചൊക്ലി... അത് ഞാൻ വിളിച്ചു പറഞ്ഞു... പിന്നെ ബാക്കി ഗോകുലും കണ്ണാപ്പിയും കൂടെ പറഞ്ഞു കൊന്നു എന്ന് പറയാം. പൊടിക്കുണ്ട് എന്ന ബോർഡ്‌ ഗോകുൽ വായിച്ചതു പെരിയകുണ്ടി എന്നാണ്. തോട്ടിൽകണ്ടി വേറൊരു സ്ഥലം. പിന്നെ മേലെ ചൊവ്വ, താഴെ ചൊവ്വ... എനിക്ക് വയ്യ. നാസ എങ്ങാനും ചൊവ്വയെ പറ്റി കേട്ടാൽ കണ്ണൂരിന്റെ കാര്യം പോക്കാട്ടോ എന്നൊക്കെ പറഞ്ഞു ഫുൾ കമന്റ്‌ ആയിരുന്നു.

മാഹി എത്തിയപ്പോൾ വാങ്ങിയ ചില കുപ്പികൾ എന്റെ മടിയിൽ ആയിരുന്നു. ചെക്കിങ് ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾക്ക് മുൻപേ ആരോ വന്നു ചാടിയിരുന്നു അവരുടെ കയ്യിൽ. അല്ലേൽ എന്നെ അടക്കം കൊണ്ടുപോയേനെ... എല്ലാവരും കുടുങ്ങുമല്ലോ എന്ന് നിങ്ങളെപ്പോലെ ഞാനും ചോദിച്ചു... അപ്പൊ എല്ലാം കൂടി പറയുവാ

"എന്റെ പൊന്ന് സാറേ മാഹി എത്തിയപ്പോൾ ഇവൻ ലിഫ്റ്റ് ചോദിച്ചു കേറിയതാ.." ന്ന്

എന്താല്ലേ...എന്നാലും സൈമാ...

പിന്നെ കുപ്പി റബിൻ ചേട്ടന്റെ ഫ്രണ്ട്‌സ് നു വേണ്ടി ആണല്ലോ എന്നോർത്തു സമാധാനിച്ചു. ചേച്ചിയുടെ ഒരേയൊരു സഹോ ആണ് കക്ഷി. ഞങ്ങളുടെ അളിയൻ. കല്യാണത്തിന്റെ അന്ന് കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ ഉറപ്പിച്ചു, ആള് എനിക്ക് പറ്റിയ കമ്പനി ആണെന്ന്. ഈ ഒരേ mind ഉള്ളവർ കൂട്ടുകൂടിയാൽ പൊളിയാണ് എന്ന് പറഞ്ഞതുപോലെ... (ഇവരെല്ലാവരും ഒരേ വട്ടുള്ളവർ എന്നാണ് പറഞ്ഞത് എന്ന് മാത്രം...)

കണ്ണൂർ എത്തിയപ്പോൾ പിന്നെ സ്ഥലങ്ങളും സ്ഥാപനങ്ങളും ഓരോന്ന് കാണിച്ചു അതിനു ചേച്ചിയുടെ ജീവിതവുമായുള്ള പരിചയവും പറഞ്ഞു തന്നുകൊണ്ടിരുന്നു.ആകാശവാണി നിലയവും കണ്ണൂർ സെൻട്രൽ ജയിലും എല്ലാം പോകുന്ന വഴിയിൽ കാണാൻ കഴിഞ്ഞു.ഉച്ചക്ക് 12 നു ഇറങ്ങിയ ഞങ്ങൾ രാത്രി 10 നു അവിടെ എത്തി. ചേട്ടനും അമ്മയും വീടിന്റെ ഉമ്മറത്ത് കാത്തു നിൽക്കുന്നുണ്ട്...ഞങ്ങൾ പാപ്പിനിശ്ശേരി എത്തി.

റബിൻ ചേട്ടൻ ഇറങ്ങി വന്നു സാധനങ്ങൾ ഒക്കെ എടുക്കാൻ കൂടി. ഞങ്ങൾ ഉമ്മറത്ത് നിരന്നു നിന്ന് കൈകളിൽ സാനിറ്റൈസർ പ്രസാദം വാങ്ങി അകത്തു കയറി. പഴയ മോഡലിൽ കെട്ടിയിട്ടുള്ള ഓടിട്ട രണ്ടുനില്ല വീടാണ്. ചെങ്കല്ലിൽ ആണ് പണിതിട്ടുള്ളത്. ആ നാട്ടിൽ ക്ഷമമില്ലാത്ത ഒന്നാണ് ചെങ്കല്ല്, സകലതും ചെങ്കല്ലിനാണ് പണി. വീട് ശരിക്കും ഇഷ്ട്ടപെട്ടു. മുകളിൽ ഉള്ള റൂമിൽ കയറാൻ പഴയ ഇല്ലങ്ങളിൽ ഉള്ളത് പോലെ കുത്തനെ ഉള്ള കോണിപ്പടി ഉണ്ട്. ഞാനും ഗോകുലും മുകളിൽ ആണ് കിടക്കേണ്ടത് എന്ന് കേട്ടപ്പോൾ ഡബിൾ ഹാപ്പി.

റബിയേട്ടൻ നല്ല കമ്പനി ആണ്.അവരുടെ കല്യാണ ആൽബം വെറൈറ്റി ആയിട്ട് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. ഒരു വലിയ ബുക്ക്‌ പോലെ. ഓരോ സൈഡിലും letter box പോലെ ഉള്ള കവറിലും പലതരം ഫ്രെയിം ആയിട്ടും ഒക്കെ ആണ് ഫോട്ടോസ് വരുന്നത്. കണ്ടു തീരാൻ നല്ലപോലെ പണി എടുക്കണം എന്ന് പറയാം.പുള്ളി ഒരു ജിം ട്രൈനെർ ആണ്. കൂടാതെ മെഡിക്കൽ rep ആണ് പ്രൊഫഷൻ. കുറെ പ്രോടീൻ പൌഡർ ന്റെ വലിയ ഭരണികൾ പോലുള്ള പത്രങ്ങൾ കാണാം അവിടെ. പിന്നെ peanuts, ബദാം, കടല, പയർ ഒരു കുന്ന് മുട്ടകൾ... വെറുതെ ഫുഡ് മാത്രമല്ല ആള് 2 തവണ mr. Kannur ആയിരുന്നു. രാത്രി 8. 30 ന് കിടന്നിട്ട് രാവിലെ 4 ന് കുളിച് റെഡി ആയി നേരത്തെ പറഞ്ഞ ഫുഡ് ഒക്കെ കഴിഞ്ഞു ജിമ്മിൽ എത്തും. ഞങ്ങൾ കാരണം അന്നത്തെ ഉറക്കം പോയി. ഇതും കൂടാതെ ചെണ്ട കൊട്ടും അറിയാം. അമ്പലത്തിൽ കൊട്ടാൻ പോകും. മേളങ്ങൾക്കും മുടങ്ങാതെ പോകും.

പക്ഷെ റബിയേട്ടൻ കല്യാണം കഴിക്കാതെ സന്യാസിയാകാൻ നിൽക്കുകയാണ് എന്നറിഞ്ഞപ്പോൾ ആണ് കിളി പോയത്. എന്നെ പൂട്ടാൻ നിൽക്കുന്ന കണ്ണാപ്പിക്ക് ഇരയായിട്ട് പുള്ളിയെ ഇട്ടുകൊടുക്കാൻ നോക്കി എങ്കിലും നടന്നില്ല.'അടുത്ത വർഷം ഹരിദ്വാർ ഉണ്ടാകും, അവിടെ കാണാം 'എന്നാണ് കക്ഷി ചോദിച്ചപ്പോൾ പറഞ്ഞത്. ആ... എന്നാൽ ഇങ്ങേരെ കാണാൻ എന്നും പറഞ്ഞു എനിക്കും ഹരിദ്വാർ ഒന്ന് കാണാം എന്ന് ഞാനും കരുതി.

എല്ലാവരും കുളിച്ചു വരാൻ പറഞ്ഞു അമ്മ വന്നപ്പോൾ ആണ് ഞാൻ ബ്രഷും തോർത്തും ഒന്നും എടുക്കാതെയാണ് വന്നത് എന്ന് ഓർത്തത്‌. പണി പാളി... ഒരു ചിന്തയും ഇല്ലാതെ ആണല്ലോ പാക്ക് ചെയ്തത് എന്നോർത്തു ഞാൻ കണ്ണാപ്പിയുടെ അടുത്ത് കാര്യം പറഞ്ഞു.

"നീ അതിനു വീട്ടിലേക്കല്ലേ വന്നത്. ചേട്ടനും ഒന്നും എടുത്തിട്ടില്ല. ബ്രഷ് ഇവിടെ പുതിയത് ഉണ്ട്, തോർത്തും ഉണ്ട്. പോയി കുളിച്ചിട്ടു വാടാ..."ചേച്ചി അതുപറഞ്ഞു ഉണ്ടകണ്ണ് ഉരുട്ടി.

എനിക്കും ഗോകുലിനും കണ്ണാപ്പിക്കും തോർത്തു തന്നിട്ട് അമ്മ പറഞ്ഞു പോയി കുളത്തിൽ മുങ്ങിയിട്ട് പോരെ എന്ന്. "ഹോ.. കുളം ഉണ്ടല്ലേ, ഇന്ന് തകർക്കും ഞാൻ "എന്ന് കരുതി എവിടെയാ അമ്മേ കുളം എന്ന് ചോദിച്ചപ്പോ അമ്മയും ചേട്ടനും ചിരി തുടങ്ങി... അവിടെ കുളം ഉള്ളത് മൊത്തം പോയി കിടക്കുകയാണ്, ആരും കുളിക്കാറില്ല. തറവാട്ടിൽ ആണ് കുളം ഉള്ളത്. അത്‌ അങ്ങ് ദൂരെ എവിടെയോ ആണ്. ആ ഫ്ലോ അങ്ങ് പോയി കിട്ടി. ബാത്‌റൂമിന്റെ സൈഡിൽ പകുതി വലിപ്പം ഉള്ള വാതിൽ പോലെ ഒരു ജനാല അടച്ചിട്ടിട്ടുണ്ട്. അത് തുറന്നാൽ കിണർ കാണാം. തൊട്ടി ഉപയോഗിച്ച് വെള്ളം കോരി എടുക്കാം. കിണർ കെട്ടിയിരിക്കുന്നതും റിങ് ഇറക്കിയത് പോലെ അകത്തെ ഭിത്തി കെട്ടിയിട്ടുള്ളതും എല്ലാം ചെങ്കല്ലിൽ ആണ്.നല്ല ഭംഗിയുള്ള കിണർ.

എല്ലാവരും കുളിച്ചു കഴിക്കാൻ ഇരുന്നു. ഇലയിൽ ആണ് ചോറ് വിളമ്പിയത്.ചിക്കൻ കറി ആണ് സ്പെഷ്യൽ. റബിയേട്ടൻ ആദ്യം കണ്ണാപ്പിക്കു വിളമ്പി... കുറെ ചാറും കഷ്ണവും... ഞാൻ കഷ്ണം prefer ചെയ്തു. ഗോകുലിനും കുറെ ചാറ് ഒഴിച്ചു പപ്പടം എടുക്കാൻ വേണ്ടി അളിയൻ പോയി. അമ്മ പപ്പടം വറുക്കുകയാണ്.അല്പം ചിക്കൻ കഴിച്ചപ്പോളേക്കും എന്റെ കണ്ണിലൂടെ വെള്ളം വരാൻ തുടങ്ങി. നല്ല എരിവുണ്ട്. ഇവർക്ക് ഇതൊന്നും കുഴപ്പമില്ലേ എന്നോർത്തു ഞാൻ കണ്ണാപ്പിയെയും ഗോകുലിനെയും നോക്കി. രണ്ടും മിണ്ടാതെ ഇരിക്കുന്നുണ്ട്.

" കറി ഒക്കെ എങ്ങനെ ഉണ്ട്, ചിക്കൻ ഇഷ്ടമായോ?"റബിയേട്ടൻ ചോദിച്ചു.

നല്ലതാണ് എന്നപോലെ അവർ രണ്ടും തലയാട്ടി ചിരിച്ചപ്പോൾ ഫുഡിന്റെ അടുത്ത് നിന്നും മുഖം ഉയർത്തി ചിക്കന് നല്ല എരിവുണ്ടെന്ന് അറിയാതെ പറഞ്ഞു പോയി. അമ്മ ആണ് കറി വച്ചതു, വിഷമമാകുമല്ലോ എന്നോർത്തു ഇഞ്ചി കടിച്ചപോലെ ഇരിക്കുമ്പോൾ ആണ് ചേച്ചി വന്നു കഴിക്കാൻ ഇരിക്കുന്നത്. ഞാൻ 'കൊഴപ്പായോ 'എന്നപോലെ കണ്ണാപ്പിയെ നോക്കുന്നുണ്ട്. പക്ഷെ പുള്ളി എങ്ങനെ വിളമ്പിയ കറി മൊത്തം കഴിക്കും എന്നോർത്തു വിഷണ്ണനായി ഇരിക്കുകയായിരുന്നു.എന്നാൽ ഒരു കഷ്ണം കഴിച്ചപ്പോളേക്കും ചേച്ചി അമ്മയോട് ഒച്ച ഇട്ടു...

"ഇതെന്തു എരിവാ അമ്മേ കറിക്ക്... എരിഞ്ഞിട്ട് കഴിക്കാൻ പറ്റുന്നില്ല..."

ഉള്ളത് പറയാല്ലോ... അതിനു ശേഷം ആണ് സമാധാനം ആയിട്ട് കഴിച്ചത്. എനിക്ക് ഒത്തിരി കഴിക്കാൻ എടുത്തിട്ടില്ലാത്തതു കൊണ്ട് ഞാൻ വേഗം മുഴുവൻ കഴിച്ചു വെള്ളവും കുടിച്ചു പോയി കൈ കഴുകി. പാവം സൈമൺ and ഗോകുൽ... മൊത്തം കഴിച്ചോ ആവോ... സത്യത്തിൽ അവിടെ എല്ലാവരും ഉള്ളത് തുറന്നു പറയുന്ന രീതി ആണ്. അതുകൊണ്ട് തന്നെ അമ്മ അതൊക്കെ ആ രീതിയിൽ ആണ് എടുത്തോളു.കണ്ണാപ്പി വയറൊക്കെ തിരുമ്മി നടപ്പാണ് അതിലൂടെ...

നാളെ രാവിലെ തന്നെ പറശ്ശിനികടവ് പോകാൻ ഉണ്ട്. പിന്നെ വേറെ കുറെ അമ്പലത്തിൽ പോകുന്ന കാര്യം ഒക്കെ പറഞ്ഞു കേട്ടപ്പോൾ ഇതൊരു തീർത്ഥാടനം ആയി പോകുമോ എന്ന് ഞാൻ സംശയിച്ചു.എല്ലാവരും കിടക്കാൻ ഉള്ള പരിപാടി നോക്കി. ഞാനും ഗോകുലും ഒപ്പം കണ്ണാപ്പിയും കൂടെ മുകളിൽ ഉള്ള റൂമിലേക്ക് കയറി. ഏണിപ്പടി കയറി ചെല്ലുമ്പോൾ ചുവരുകൾ തേയ്ക്കാതെ ചെങ്കല്ലുകൾ കാണാം. അവിടെ ഉള്ള വെളിച്ചം മങ്ങിയതും കൂടെ ആയപ്പോൾ ഒരു ഹിസ്റ്റോറിക് ടച്ച്‌ ഉള്ള visuals ആണ് കിട്ടിയത്. അതൊന്ന് റെക്കോർഡ് ചെയ്യണം എന്ന് ഗോകുലിനോട് പറഞ്ഞു എങ്കിലും ഫ്രയ്മിൽ നിക്കാൻ എനിക്കും അവനും മടി ആയതുകൊണ്ട് പരിപാടി ഉപേക്ഷിച്ചു.

ഗോകുൽ കാനഡയിൽ ആയിരുന്നു. ഈ വർഷം ആണ് തിരിച്ചു വന്നത്. അവൻ ഉറങ്ങുമ്പോൾ 2 മണി ഒക്കെ ആകും. ഞാൻ 12 ആയപ്പോളേക്കും ഉറങ്ങി. എന്നാൽ കൃത്യം 2 ന് ഇന്റർവെൽ എടുക്കാൻ വേണ്ടി എണീറ്റു. വെള്ളം കുടിച്ചതിനു കണക്കില്ലായിരുന്നു.ഗോകുലും ഞാനും ഒന്നിച്ചാണ് ആരെയും വിളിക്കാതെ പുറത്തിറങ്ങിയത്.തിരിച്ചു വന്നു കിടന്നു. രാവിലെ 8.30 ആയപ്പോൾ ആണ് ഓൺ ആയത്.

തുടരും...

Bạn đang đọc truyện trên: Truyen247.Pro